പ്രതീകാത്മക ചിത്രം 
Kerala

ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മര്‍ദിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്, സംഘര്‍ഷം

പതിനഞ്ചിലേറെ യുവാക്കള്‍ പറമ്പില്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പൊലീസുകാര്‍ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും പരിസരവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മര്‍ദിച്ചതില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. നെല്ലുകടവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. 5 പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറല്‍ ആശുപത്രിയിലും റസാല്‍, അക്ഷയ്, ആസിഫ് എന്നിവരെ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. 

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തി. വിവിധ സ്റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസുകാരും എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണര്‍ ജി ഡി വിജയകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്. 

പതിനഞ്ചിലേറെ യുവാക്കള്‍ പറമ്പില്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പൊലീസുകാര്‍ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും പരിസരവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു. മര്‍ദനമേറ്റ് നിലത്തു വീണവരെ വീണ്ടും തല്ലിയെന്നും ചിലര്‍ ഓടി തൊട്ടടുത്തുള്ള കല്‍വത്തി കനാലില്‍ ചാടിയെന്നും പറയുന്നു. ആളുകള്‍ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

SCROLL FOR NEXT