Kerala

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ 

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ ഹെല്‍മെറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ ഹെല്‍മെറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തന്‍കാവ് സ്വദേശി അരവിന്ദ് ആണ് അറസ്റ്റിലായത്. അരവിന്ദിന്റെ നേതൃത്വത്തില്‍ എബ്രഹാമിനെ ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.  പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലി എബ്രഹാം വര്‍ഗീസും അയല്‍വാസികളുമായി തര്‍ക്കം നിലനിന്നിരുന്നു. 

വഴിവക്കില്‍ മാലിന്യം കളഞ്ഞതിന്റെ പേരിലാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് എബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. ഫോണ്‍ എടുത്തവര്‍ പറഞ്ഞതു വാഹനത്തിനു മുന്നില്‍ എബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമാണ്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അഭിഭാഷകന്‍ മരിച്ചിരുന്നു.

മാലിന്യം നിക്ഷേപിച്ച് പോകുകയായിരുന്ന എബ്രഹാമിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്. കരസേന ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ റിട്ടയേഡ് ജനറല്‍ മാനേജറായിരുന്നു എബ്രഹാം വര്‍ഗീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT