Kerala

ചോരപുരണ്ട കുപ്പായവുമായി പ്രതിപക്ഷം നിയമസഭയില്‍, സമരങ്ങളോട് മുഖ്യമന്ത്രിക്ക് പുച്ഛമെന്ന് രമേശ് ചെന്നിത്തല

കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സമാധാനപരമായി പ്രതിഷേധം നടത്താന്‍ എത്തിയവരുടെ കൈയില്‍ എങ്ങനെയാണ് മാരകായുധങ്ങള്‍ എത്തിയതെന്നും ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ധയ്‌ക്കെതിരായ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി സഭ നര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യം സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സമാധാനപരമായി പ്രതിഷേധം നടത്താന്‍ എത്തിയവരുടെ കൈയില്‍ എങ്ങനെയാണ് മാരകായുധങ്ങള്‍ എത്തിയതെന്നും ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരാഹാരമിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കികൊല്ലാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സമരങ്ങളോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ധിച്ചത്. വനിതാ പ്രവര്‍ത്തകയെ പുരുഷ പൊലീസ് മര്‍ദ്ദിക്കുന്ന  ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുമെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT