Kerala

ജഡ്ജിക്ക് സൗജന്യ കിറ്റ് നൽകിയില്ല; റേഷൻ കടയുടെ ലൈസൻസ് തെറിച്ചു

ജഡ്ജിക്ക് സൗജന്യ കിറ്റ് നൽകിയില്ല; റേഷൻ കടയുടെ ലൈസൻസ് തെറിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലാ ജഡ്ജിക്കു കോവിഡ്കാല സൗജന്യ കിറ്റ് നിഷേധിച്ച റേഷൻ കട പൂട്ടിച്ചു. ഡി സുകുമാരൻ ലൈസൻസിയായ കരിക്കകത്തെ 223ാം നമ്പർ റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ ജഡ്ജിയുടെ വീട്ടിൽ കിറ്റ് എത്തിച്ചു കടയുടമ തടിയൂരി. 

കാസർകോട് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശന്റെ പരാതിയെ തുടർന്നാണ് റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കിയത്. രാവിലെ ഭാര്യക്കൊപ്പം കിറ്റു വാങ്ങാൻ എത്തിയ ജഡ്ജിയോട് സ്റ്റോക്ക് ഇല്ലെന്നു പറഞ്ഞു മടക്കിവിട്ടു.

വീട്ടിൽ എത്തിയ ജഡ്ജി ഇ പോസ് കേരള സൈറ്റിൽ കടയുടെ ലൈസൻസ് നമ്പർ നൽകി പരിശോധിച്ചപ്പോൾ 234 കിറ്റുകൾ ഉണ്ടെന്നു കണ്ടു. തട്ടിപ്പു തിരിച്ചറിഞ്ഞ ഇദ്ദേഹം സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരെ ഫോണിൽ  പരാതി അറിയിച്ചു. മിനിറ്റുകൾക്കകം താലൂക്ക് സപ്ലൈ ഓഫീസർ സ്ഥലത്തെത്തി  ലൈസൻസ് റദ്ദാക്കി റേഷൻ കട പൂട്ടിച്ചു. വെള്ള കാർഡുകാർക്ക് ഇന്നലെ മുതലാണ് കിറ്റ്‌ വിതരണം ആരംഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT