Kerala

ജനന, മരണ റജിസ്ട്രേഷന് ആധാർ നമ്പർ നിർബന്ധമില്ല

ഔദ്യോഗിക രേഖകളിൽ ആധാർ നമ്പർ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ജനന, മരണ റജിസ്ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമല്ലെന്ന് റജിസ്ട്രാർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റർ ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നൽകിയ മറുപടിയിലാണ് രജിസ്ട്രാർ ജനറൽ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സർക്കുലർ അതനുസരിച്ച്, ജനന, മരണ റജിസ്ട്രേഷന് ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാർ ഹാജരാക്കണോയെന്ന് അപേക്ഷകർക്കു തീരുമാനിക്കാം.

ഔദ്യോഗിക രേഖകളിൽ ആധാർ നമ്പർ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാൽ തന്നെ ആദ്യ 8 അക്കങ്ങൾ കറുത്ത മഷി കൊണ്ടു മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT