Kerala

ജാമ്യത്തിലിറങ്ങി പിന്നാലെ മോഷണം; 'ഡ്രാക്കുള സുരേഷ്' പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് അറസ്റ്റില്‍.
ജാമ്യത്തിലിറങ്ങി മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ പെരുമ്പാവൂര്‍ പൊലീസാണ് പിടികൂടിയത്. കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.

പെരുമ്പാവൂര്‍ എഎം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ സ്ഥാപനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.  കടയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ ഷട്ടര്‍ പകുതി താഴ്ത്തി പുറത്തുപോയപ്പോള്‍ ഇയാള്‍ അകത്ത് കയറുകയായിരുന്നു.  അതിനിടെയാണ് ഇയാള്‍ പിടിയിലായത്.  

കഴിഞ്ഞ മാസം മൂവാറ്റുപുഴയില്‍ മോഷണത്തിനിടെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. നിലവില്‍ ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് സുരേഷ്. പെരുമ്പാവൂര്‍ കണ്ടന്തറ പള്ളിയുടെ സമീപമാണ് ഒരു സ്ത്രീയോടൊപ്പം സുരേഷ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പരിസരത്ത് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് പിടിയിലായ ഇയാള്‍ പൊലീസിനു നേരെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു. അന്ന് പോലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ത്ത ഡ്രാക്കുള സുരേഷ് കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT