Kerala

ജിഷയുടെ പിതാവ് മരിച്ച നിലയില്‍; മരണം വിസ്തരിക്കാനുള്ള ആവശ്യം കോടതി പരിഗണിക്കാനിരിക്കേ

പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂര്‍: ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്തെ വീട്ടിലാണ് പാപ്പുവിന്റെ മൃതദേഹ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തനിച്ചു താമസിച്ചു വരികയായിരുന്നു പാപ്പു. 

ജിഷ കേസില്‍ പ്രതിഭാഗം സാക്ഷികളായി പാപ്പുവിനെയും ജിഷയുടെ സഹോദരിയേയും ഉള്‍പ്പെടെ 30പേരെ വിസ്തരിക്കണമെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്. 

കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

SCROLL FOR NEXT