Kerala

ജിഷ്ണു കേസില്‍ തിരിച്ചടി; ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ ഡിഎന്‍എ പരിശോധന നടത്താനായില്ല

മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മറ്റൊരു തിരിച്ചടി കൂടി. നെഹ്‌റു കോളെജില്‍ നിന്നും ശേഖരിച്ച രക്തക്കറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനായില്ല.

ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയുന്ന നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയിലെ ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നാണ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ വിശദീകരണം.

ഇതോടെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന് കോടതിയില്‍ തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവാണ് നഷ്ടമായിരിക്കുന്നത്.

ഇടിമുറിയില്‍ നിന്നും ലഭിച്ചത് ജിഷ്ണുവിന്റെ തന്നെ രക്തമാണോ എന്ന് കണ്ടെത്തുന്നതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകളും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ജിഷ്ണു കേസില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം കോളേജിലെ ഇടിമുറിയിലും ശുചതിമുറിയിലും കണ്ട രക്തക്കറ ആദ്യം ശേഖരിച്ചിരുന്നില്ല. പിന്നീട് ഒന്നര മാസത്തിന് ശേഷമാണ് കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളേജിലെത്തി രക്തക്കറ ശേഖരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്