Kerala

ജിഷ്ണു കേസില്‍ തിരിച്ചടി; ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ ഡിഎന്‍എ പരിശോധന നടത്താനായില്ല

മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മറ്റൊരു തിരിച്ചടി കൂടി. നെഹ്‌റു കോളെജില്‍ നിന്നും ശേഖരിച്ച രക്തക്കറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനായില്ല.

ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയുന്ന നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയിലെ ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നാണ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ വിശദീകരണം.

ഇതോടെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന് കോടതിയില്‍ തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവാണ് നഷ്ടമായിരിക്കുന്നത്.

ഇടിമുറിയില്‍ നിന്നും ലഭിച്ചത് ജിഷ്ണുവിന്റെ തന്നെ രക്തമാണോ എന്ന് കണ്ടെത്തുന്നതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകളും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ജിഷ്ണു കേസില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം കോളേജിലെ ഇടിമുറിയിലും ശുചതിമുറിയിലും കണ്ട രക്തക്കറ ആദ്യം ശേഖരിച്ചിരുന്നില്ല. പിന്നീട് ഒന്നര മാസത്തിന് ശേഷമാണ് കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളേജിലെത്തി രക്തക്കറ ശേഖരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT