Kerala

ജിഷ്ണുപ്രണോയിയുടെ വേര്‍പാടിന് രണ്ട് വര്‍ഷം ; നീതി തേടി കുടുംബം ; പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാനാകാതെ സിബിഐ

സാക്ഷികളെ ഭീഷണിപ്പെടുത്തി സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ജിഷ്ണു മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും  കാര്യമായ പുരോഗതിയുണ്ടായില്ല. ഏറെ രാഷ്ട്രീയവിവാദങ്ങളുയര്‍ത്തിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തു. എന്നാല്‍ ഒരു വര്‍ഷമായിട്ടും കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

സാക്ഷികളെ ഭീഷണിപ്പെടുത്തി ഇപ്പോഴത്തെ സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നു. 

സാക്ഷികളായ വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐ തീരുമാനം. നീതി തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ മഹിജയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചതും മര്‍ദിച്ചതും ഏറെ വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT