Kerala

ജോസ് കെ മാണിക്കും തനിക്കും രണ്ട് നീതി, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു;  പാര്‍ലമെന്ററി മോഹം ഉപേക്ഷിക്കുന്നുവെന്ന് പി ജെ ജോസഫ്‌

ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തുവാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പോരാടും

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തനിക്കും ജോസ് കെ മാണിക്കും പാര്‍ട്ടിയില്‍ വ്യത്യസ്ത നീതിയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്. ലോക്‌സഭാ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ മനപൂര്‍വം മാറ്റി നിര്‍ത്തിയെന്നും ജോസഫ് പറഞ്ഞു. എങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 മനഃപൂര്‍വം മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രാദേശിക വാദം ഉന്നയിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തുവാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പോരാടും.  പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവില്ലെന്നും നിലവില്‍ യുഡിഎഫ് വിടാന്‍ ഉദ്ദേശമില്ലെന്നും പി ജെ  ജോസഫ് വ്യക്തമാക്കി.

ഇടുക്കി സീറ്റ് ചോദിച്ച തന്നോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കാനില്ലെന്നും ഈ നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്നും
വ്യക്തമാക്കി. ഇത്തരം വ്യവസ്ഥകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായത്. പാര്‍ട്ടിയുടെ കെട്ടുറപ്പിന് വേണ്ടി പാര്‍ലമെന്ററി മോഹം താന്‍ മാറ്റി വയ്ക്കുകയാണെന്നും പി ജെ ജോസഫ് തുറന്നടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT