Kerala

തന്ത്രികുടുംബവും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം; ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങി

മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന തന്ത്രികുടുംബാംഗം കണ്ഠര് മോഹനരുടെ ആവശ്യം ബോര്‍ഡ് നിരസിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങി. മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന തന്ത്രികുടുംബാംഗം കണ്ഠര് മോഹനരുടെ ആവശ്യം ബോര്‍ഡ് നിരസിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ഇന്നു രാവിലെ പതിനൊന്നിനാണ് മേല്‍ശാന്തി അഭിമുഖം തുടങ്ങാനിരുന്നത്. എന്നാല്‍ തര്‍ക്കം മൂലം ഇത് അനിശ്ചിതമായി നീളുകയായിരുന്നു. 

മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ഠര് മോഹനര് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മോഹനരുടെ പേരില്‍ കേസ് ഉള്ളതിനാല്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ബോര്‍ഡ് നിലപാടെടുത്തു. കേസ് ഇല്ലെന്നാണ് മോഹനരുടെ വാദം. 

മോഹനരുടെ ആവശ്യവും തടസവാദവും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത് അനുസരിച്ചാവും മേല്‍ശാന്തി അഭിമുഖം തുടര്‍ന്നു നടക്കുക എന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT