പ്രതീകാത്മക ചിത്രം 
Kerala

തീവണ്ടിയില്‍ മോശം തക്കാളി സോസ് വിളമ്പി: മൂന്നു ലക്ഷം രൂപ പിഴ 

ട്രെയിനിലെ പാന്‍ട്രി കാറില്‍ ഗുണനിലവാരമില്ലാത്ത തക്കാളി സോസ് വിതരണം ചെയ്തതിന് നിര്‍മ്മാണക്കമ്പനിക്കും കേറ്ററിങ് നടത്തുന്നവര്‍ക്കുമായി മൂന്ന് ലക്ഷം രൂപ പിഴ.

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഗുണനിലവാരമില്ലാത്ത തക്കാളി സോസ് വിതരണം ചെയ്തതിന് നിര്‍മ്മാണക്കമ്പനിക്കും കേറ്ററിങ് നടത്തുന്നവര്‍ക്കുമായി മൂന്ന് ലക്ഷം രൂപ പിഴ. സബ് കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിട്ടത്. നിറംചേര്‍ക്കാനായി സോസില്‍ കാര്‍മോസിന്‍ എന്ന പദാര്‍ഥം ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയിരുന്നു.

കേറ്ററിങ് ലൈസന്‍സിയായ സെക്കന്തരാബാദ് സ്വദേശി പി ശിവപ്രസാദിന് രണ്ടുലക്ഷം രൂപയും തക്കാളി സോസ് കമ്പനിയായ ബഗ്ഗി ബിഹാരി ഫുഡ്‌സ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ക്കുമായി ഒരുലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.  

2017 സെപ്റ്റംബറിലാണ് തിരുവനന്തപുരം കോര്‍ബ എക്‌സ്പ്രസില്‍നിന്ന് ഭക്ഷണത്തിനൊപ്പം ഉപയോഗിക്കുന്ന തക്കാളി സോസ് ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുക്കുന്നത്. പരിശോധനയില്‍ തക്കാളി സോസില്‍ കളര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. 

കോയമ്പത്തൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള യാത്രക്കിടയാണ് ഇവ പിടികൂടുന്നത്. തുടര്‍ന്നാണ് ഈ പ്രദേശത്തെ ഭക്ഷ്യസുരക്ഷാ അഡ്ജൂഡിക്കേഷന്‍ കോടതിയുടെ പരിഗണനയ്ക്ക് കേസ് വന്നത്. തക്കാളി സോസ് ഗുണനിലവാരമില്ലാത്തതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് പിഴ ചുമത്താന്‍ തുറന്ന കോടതിയില്‍ ഉത്തരവിടുകയായിരുന്നു. 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടികളിലെ പാന്‍ട്രികാറുകളില്‍ തക്കാളിസോസ് വിതരണംചെയ്യുന്ന കമ്പനിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT