പ്രതീകാത്മക ചിത്രം 
Kerala

'ചക്കര'ക്ക് അയച്ചത് 'ചക്കരക്കുളത്തിൽ' ; സിപിഎം നേതാവിന്റെയും ഡിവൈഎഫ്ഐ വനിതാ നേതാവിന്റെയും തെന്മലയിലെ 'ഉല്ലാസ'ത്തിൽ പാർട്ടി അന്വേഷണം

സിപിഎം നേതാവ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനൊപ്പം തെന്മലയില്‍ ഉല്ലാസത്തിനു പോയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുന്നു

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പാര്‍ട്ടി നിയോഗിച്ച സിപിഎം നേതാവ് പ്രചാരണത്തിനു പോകാതെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനൊപ്പം തെന്മല വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഉല്ലാസത്തിനു പോയ സംഭവത്തില്‍ സിപിഎം. അന്വേഷണം നടത്തുന്നു.  ഇരുവരും തെന്മല വിനോദ സഞ്ചാരകേന്ദ്രത്തില്‍വെച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തായിരുന്നു. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിന്റെയും പ്രണയസല്ലാപ ദൃശ്യങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വൈറലായത്. 

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിന് പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.പി. രാജഗോപാല്‍, വിശ്വനാഥപിള്ള എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്കെതിരേ ഏരിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.  

സിപിഎം നേതാവ് കാമുകിയുടെ നമ്പര്‍ മൊബൈലില്‍ ചക്കര എന്നായിരുന്നു സേവ് ചെയ്തിരുന്നത്. അതേസമയം ചക്കരക്കുളം എന്നൊരു വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്ന നേതാവ് ചക്കരയ്ക്കായി അയച്ച ദൃശ്യങ്ങള്‍ ചക്കരക്കുളം എന്ന ഗ്രൂപ്പിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രൂപ്പിലെ ചിലര്‍ ദൃശ്യങ്ങള്‍ ജില്ലാ നേതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിന് പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാണിച്ച് പ്രാദേശിക സിപിഎം നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT