Kerala

ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ല ; ഉത്തരവ് തന്റെ നിര്‍ദേശപ്രകാരമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം

മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കായി ദുരിതാശ്വാസ ഫണ്ട് എടുത്തതില്‍ റവന്യൂ സെക്രട്ടറിയെ ന്യായീകരിച്ച് മുന്‍ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ല. താന്‍ പറഞ്ഞിട്ടാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം എടുത്തുകൊടുത്തത്. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് മുമ്പും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല. ദുരിതാശ്വാസ ഫണ്ടില്‍ 10 ശതമാനം സംസ്ഥാന വിഹിതമാണ്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം ലഭിച്ചത്. എല്ലാ ഫണ്ടും സംസ്ഥാന ഖജനാവില്‍ നിന്നാണ്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കെ എം എബ്രഹാം പറഞ്ഞു. 

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തുന്നതിന് തൃശൂര്‍ സിപിഎംജില്ലാ സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് വിവാദമായത്. ഹെലികോപ്റ്ററിന് വാടകയായ എട്ടുലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കാന്‍ റവന്യൂ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. ഇത് വിവാദമായതോടെ, ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആകാശ യാത്രയുടെ ചെലവ് പാര്‍ട്ടി നല്‍കുന്നതിനെക്കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT