Kerala

ദേവസ്വം ബോര്‍ഡിന് പുതിയ അഭിഭാഷകന്‍; ശബരിമല കേസില്‍ ശേഖര്‍ നാഫ്‌ഡെ ഹാജരാവും

അര്യാമാ സുന്ദരം പിന്‍മാറിയതിനെത്തുടര്‍ന്നാണ് ബോര്‍ഡ് ശേഖര്‍ നാഫഡെയെ സമീപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ സുപ്രിം കോടതിയില്‍ ഹാജരാവും. അര്യാമാ സുന്ദരം പിന്‍മാറിയതിനെത്തുടര്‍ന്നാണ് ബോര്‍ഡ് ശേഖര്‍ നാഫഡെയെ സമീപിച്ചത്. 

നേരത്തെ യുവതി പ്രവേശനത്തെ എതിര്‍ത്ത് എന്‍എസ്എസിനു  വേണ്ടി ഹാജരായതിനാല്‍ ബോര്‍ഡിനു വേണ്ടി ഹാജാരാവാനില്ലെന്ന് അര്യാമ സുന്ദരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫഡെയെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.  

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മൂന്നു റിട്ട് ഹര്‍ജികളാണ് നാളെ സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസുകളില്‍ ഹാജരാവുന്നതിനാണ് ദേവസ്വം ബോര്‍ഡ് അര്യാമാ സുന്ദരത്തെ സമീപിച്ചത്. ബോര്‍ഡിനു വേണ്ടി അദ്ദേഹം ഹാജരാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശബരിമല യുവതീ പ്രവേശനത്തില്‍ കോടതി ആരാഞ്ഞാല്‍ മാത്രം നിലപാട് അറിയിക്കുക എന്ന തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ് എത്തിയിട്ടുള്ളത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷാവസ്ഥ കോടതിയെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകരുമായുള്ള കൂടിയാലോചനകള്‍ക്കായി ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും കമ്മിഷണര്‍ വാസുവും ഡല്‍ഹിയിലുണ്ട്.

അര്യാമ സുന്ദരത്തിന്റെ പിന്‍മാറ്റത്തിനു പിന്നില്‍ ഒരു പ്രമുഖ സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ ബോര്‍ഡ് ഇടപെടുന്നില്ല എന്ന് ആക്ഷേപിക്കുന്ന സംഘടനയാണ് തന്നെയാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേസ് എടുക്കുമ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയിലുണ്ടാവും. കേസില്‍ ദോഷകരമല്ലാത്ത വിധിയുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT