ഫയല്‍ചിത്രം 
Kerala

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ 

അപസ്മാര രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥം ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍  ജീന്‍സണ്‍ രാജയെ ഗുരുതരാവസ്ഥയില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കാഡലിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപസ്മാര രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥം ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു.  ഗുരുതരാവസ്ഥയിലായ കേഡല്‍ ഇപ്പോള്‍ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന കേഡലിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് സൂചന. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ(58), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് രാജതങ്കം- ജീന്‍പത്മ ദമ്പതികളുടെ മകനായ കാഡല്‍  പിടിയിലായത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണു കാണപ്പെട്ടത്. 

സംഭവത്തിനുശേഷം ചെന്നൈയില്‍ ഒളിവിലായിരുന്ന കാഡല്‍ തിരുവനന്തപുരത്ത്  ചെന്നൈ മെയില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍, ടിക്കറ്റ് കൗണ്ടറിനു സമീപം നിന്നാണു റെയില്‍വേ മഫ്തി പൊലീസ് പിടികൂടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

SCROLL FOR NEXT