Kerala

നിപ്പാ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമെന്ന് ആരോഗ്യവകുപ്പ്

നിപ്പാ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 പേര്‍ ആശുപത്രി വിട്ടതായും ഇനി 13 പേര്‍ മാത്രമാണ് ഉള്ളതെന്നും ആരോഗവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ രോഗലക്ഷണത്തോടെ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ്.  നിപ്പാ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 പേര്‍ ആശുപത്രി വിട്ടതായും ഇനി 13 പേര്‍ മാത്രമാണ് ഉള്ളതെന്നും ആരോഗവകുപ്പ് അറിയിച്ചു.

നിപ്പാ രോഗലക്ഷണത്തോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി നിരവധി പേര്‍ എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.അതേസമയം നിപ്പ വൈറസ് ബാധയുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ അല്ലാതെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ് ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി

അത്യാഹിത വിഭാഗത്തില്‍ ഉള്ളവരല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുാനും സാധാരണ പ്രസവകേസുകള്‍ അഡ്മിറ്റ് ചെയ്യാതിരിക്കാനുമാണ് തീരുമാനം. കൂടാതെ ജീവനക്കാര്‍ക്ക് അവധി നല്‍കാനാവില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ഡ്രസ് ജീവനക്കാര്‍ ധരിക്കണമെന്നും പ്രിന്‍സിപ്പള്‍ നിര്‍ദ്ദേശം നല്‍കി.നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT