Kerala

നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് നിയന്ത്രണം

അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമെ പരിശോധിക്കൂ - അത്യാഹിത വിഭാഗത്തിലല്ലാത്തവരെ ഡിസ് ചാര്‍ജ്ജ് തെയ്യും - ജീവനക്കാര്‍ക്ക് അവധി നല്‍കില്ല 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പ വൈറസ് ബാധയുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ അല്ലാതെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ് ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി

അത്യാഹിത വിഭാഗത്തില്‍ ഉള്ളവരല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുാനും സാധാരണ പ്രസവകേസുകള്‍ അഡ്മിറ്റ് ചെയ്യാതിരിക്കാനുമാണ് തീരുമാനം. കൂടാതെ ജീവനക്കാര്‍ക്ക് അവധി നല്‍കാനാവില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ഡ്രസ് ജീവനക്കാര്‍ ധരിക്കണമെന്നും പ്രിന്‍സിപ്പള്‍ നിര്‍ദ്ദേശം നല്‍കി.

നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് കൂടി നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT