Kerala

നിയമസഭയില്‍ എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചുവാങ്ങി ലീഗ് എംഎല്‍എ; അന്തര്‍ധാര സജീവമാണെന്ന് ഇടതുപക്ഷം,യുഡിഎഫ് വെട്ടില്‍

നിയമസഭയില്‍ ബിജെപിയുടെ സമയം ചോദിച്ചു വാങ്ങി സംസാരിച്ച് മുസ്‌ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുടെ സമയം ചോദിച്ചു വാങ്ങി സംസാരിച്ച് മുസ്‌ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. എന്‍ഡിഎ അംഗങ്ങളായ പിസി ജോര്‍ജിന്റെയും ഒ രാജഗോപാലിന്റെയും സമയം ഷംസുദ്ദീന് നല്‍കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കി. മൂന്ന് മിനിറ്റ് സമയമാണ് എന്‍ഡിഎ അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇതിനെ പരിഹസിച്ച് ഭരണകക്ഷി എംഎല്‍എമാര്‍ രംഗത്തെത്തി. ബിജെപിയുടെ സമയം ഉപയോഗിച്ചല്ല മുസ്‌ലിം ലീഗിന്റെ മഹത്വം പറയേണ്ടതെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പരിഹസിച്ചു. 

വളരെ ബാലിശമായ കാര്യങ്ങളാണ് ഇടതുപക്ഷം പറയുന്നത് എന്നും സൗഹൃദത്തിന്റെ പേരിലാണ് സമയം ചോദിച്ചു വാങ്ങിയത് എന്നുമായിരുന്നു ഇതിന് ഷംസുദ്ദീന്റെ മറുപടി. 

പിന്നാലെ ടിവി രാജേഷ്, എം സ്വരാജ് എന്നിവര്‍ ഷംസുദ്ദീന് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചവര്‍ സഭയില്‍ അവരുടെ സമയവും ചോദിച്ചു വാങ്ങുന്നു എന്ന് ടിവി രാജേഷ് പറഞ്ഞു. പ്രകടമായി അകലം പാലിക്കുമ്പോഴും അന്തര്‍ധാര സജീമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. 

പിടി തോമസും ഒ രാജഗോപാലും ഒക്കെ പലപ്പോഴും ഒരുമിച്ചാണ് സഭയില്‍ വോക്കൗട്ട് നടത്തുക എന്നും അതിന്റെ തുടര്‍ച്ചയാണോയെന്നും എം സ്വരാജ് ചോദിച്ചു. എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചു വാങ്ങിയ നടപടിയില്‍ ലീഗിനകത്തും അമര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT