Kerala

നെയ്യാറ്റിന്‍കര സനല്‍ വധം : ഡിവൈഎസ്പിക്ക് രക്ഷപ്പെടാന്‍ കാർ കൊടുത്തയാൾ പിടിയിൽ 

ഹരികുമാറിന് രക്ഷപെടാൻ കാര്‍ എത്തിച്ച് നല്‍കിയ അനൂപാണ് പിടിയിലായത്. ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകനാണ് അനൂപ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി കസ്റ്റഡിയിൽ. ഹരികുമാറിന് രക്ഷപെടാൻ കാര്‍ എത്തിച്ച് നല്‍കിയ അനൂപാണ് പിടിയിലായത്. ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകനാണ് അനൂപ്. 

ഹരികുമാറിന് രക്ഷപെടാന്‍ കാര്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഡി.വൈ.എസ്.പിക്കും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രണ്ടാമതൊരാൾ കൂടി പൊലീസ് പിടിയിലായിരിക്കുന്നത്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമയായ സതീഷ് ഡിവൈഎസ്പിക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും ലോഡ്ജില്‍ എത്തിയിരുന്നതടക്കമുള്ള കാര്യങ്ങൾ സതീഷ് സമ്മതിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കാര്‍ ഡ്രൈവറെ ഏര്‍പ്പാടാക്കിയതും സതീഷാണ്.

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി കീഴടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഏത് വിധേനയും അറസ്റ്റ് ചെയ്യാനുമാണ് ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT