Kerala

പട്ടയം റദ്ദാക്കല്‍: തന്റെ ഭാഗം കേട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി 

ഭൂമി യുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവികനീതിയുടെ നിഷേധമെന്ന് ജോയ്സ് ജോര്‍ജ്ജ് എം പി.

സമകാലിക മലയാളം ഡെസ്ക്

ദേവികുളം: ഇടുക്കി കൊട്ടക്കാമ്പൂരില്‍ തന്റെയും ബന്ധുക്കളുടെയും പേരിലുളള 20 ഏക്കര്‍ ഭൂമി യുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവികനീതിയുടെ നിഷേധമെന്ന് ജോയ്സ് ജോര്‍ജ്ജ് എം പി. ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്യുന്നതിന് മുന്‍പ് തന്റെ വിശദീകരണം തേടിയില്ല. ഇതിനെതിരെ നിയമനടപടി കളുമായി മുന്നോട്ടുപോകുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി പ്രതികരിച്ചു

ദേവികുളം സബ്കളക്ടര്‍ റദ്ദു ചെയ്ത 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ട്. രേഖകള്‍ സംബന്ധിച്ച് അവ്യക്തതയില്ല. 1964 ലെ നിയമമനുസരിച്ച് തരിശുഭൂമിയ്ക്കാണ് പിന്നിട് പട്ടയം നല്‍കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ തരിശ്ഭൂമി കൈയേറി എന്നത് അടിസ്ഥാനരഹിതമാണെന്നും ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു. താന്‍ എംപിയോ, അഭിഭാഷകനോ ആകുന്നതിന് മുന്‍പാണ് ഭൂമികൈമാറ്റം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT