Kerala

പട്ടാമ്പി നഗരസഭയിലെ കൂട്ട അയോഗ്യതയ്ക്ക് ഹൈക്കോടതി സ്റ്റേ

പട്ടാമ്പി നഗരസഭയിലെ അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു - അയോഗ്യരാക്കപ്പെട്ട 24 പേരില്‍ 17 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാമ്പി നഗരസഭയിലെ അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യരാക്കപ്പെട്ട 24 പേരില്‍ 17 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശേഷിച്ച ഏഴുപേരും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ആസ്തിബാദ്ധ്യതാവിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്റെ നടപടി കൈക്കൊണ്ടത്.  

2015 നവംബര്‍ 12ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 30 മാസത്തിനുള്ളില്‍ നിശ്ചിത ഫാറത്തില്‍ ആസ്തിബാദ്ധ്യതാ വിവരങ്ങള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ ഇത് സമര്‍പ്പിക്കാത്തിനെ തുടര്‍ന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇവരെ അയോഗ്യരാക്കുകയായിരുന്നു

പട്ടാമ്പി  നഗരസഭയില്‍ ആകെയുള്ള 28 കൗണ്‍സിലര്‍മാരില്‍ ഉമ്മര്‍ പാലത്തിങ്കല്‍, മണികണ്ഠന്‍ കെ. സി, കെ. വി. എ. ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുല്‍ നസീര്‍, എ. കെ. അക്ബര്‍, അബ്ദുല്‍ ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി. പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യന്‍. പി, റഹ്‌നാ. ബി, എം. വി. ലീല, എന്‍. മോഹനസുന്ദരന്‍, ഗീത. പി, കെ. സി. ഗിരിഷ് എന്നിവര്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടപ്പെട്ടവരില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 

ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാല്‍ മുനിസിപ്പാലിറ്റി ആക്ടിലെ 64ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സിലിനെ പിരിച്ച് വിടേണ്ട സാഹചര്യമാണ് സംജാതമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നൂറില്‍പരം സീറ്റുകളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി'; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

'കണക്കുകളൊന്നും അങ്ങ് ശരിയാകുന്നില്ലല്ലോ'; ധുരന്ധര്‍ 2വിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ പൊരുത്തക്കേട്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ

തൃശൂരിൽ വിമതനാകില്ല; മത്സരത്തിൽ നിന്നു പിൻമാറി ബിജെപി മുൻ ജില്ലാ പ്രസിഡന്റ്

'ബംഗാളി ആണോ തമിഴന്‍ ആണോ?'; കല്യാണ വാര്‍ത്തയില്‍ നിമിഷ് രവിക്കെതിരെ വിദ്വേഷ കമന്റുകള്‍; ഇതോ സമ്പൂര്‍ണ സാക്ഷരത?

മതിയായി, ബാനറുകൾ 'കെട്ടിപൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു! (വിഡിയോ)

SCROLL FOR NEXT