Kerala

പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ ഒന്‍പതുകാരനെ പൊള്ളിച്ചു

തൊടുപുഴയില്‍ പെരുമ്പള്ളിച്ചിറയില്‍ പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളിച്ചു. ഒന്‍പതു വയസുകാരന്റെ മുഖത്തും വയറ്റിലുമാണ് കൈയിലുമാണ് പൊള്ളിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴയില്‍ പെരുമ്പള്ളിച്ചിറയില്‍ പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്‍പതു വയസുകാരന്റെ മുഖത്തും വയറ്റിലുമാണ് കൈയിലുമാണ് പൊള്ളിച്ചത്. പിതാവിന്റെ കീശയില്‍ നിന്നും പത്തുരൂപ കാണാതായതിനെ തുടര്‍ന്നാണ് അമ്മ മകനെ പൊള്ളിച്ചത്. 

കുട്ടിയെ കണ്ട അയല്‍വാസി കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ കളിക്കാന്‍ പോയതിന് അമ്മ തല്ലിയതെന്നായിരുന്നു കുട്ടി പറഞ്ഞത്. എന്നാല്‍ കുട്ടി രാവിലെ സ്‌കൂളില്‍ പോവാത്തതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് തങ്കപ്പന്‍ വിവരം നാട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു.

രാവിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ രണ്ടുകുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയാണെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ മൊബൈലില്‍ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതിനു മുന്‍പും നിസാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT