Kerala

പറഞ്ഞത് സോഫ്റ്റ് വെയറിലെ കണക്കുകള്‍ ; പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സോഫ്റ്റ് വെയറില്‍ ലഭിച്ച വിവരപ്രകാരമുള്ള കണക്കുകളാണ് നിയമസഭയില്‍ അവതരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജാതിക്കോളം ഒഴിച്ചിട്ടതിലെ പിശക് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. വിഷയത്തില്‍ പിശകുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കി. ജാതിയില്ല കുട്ടികളുടെ കണക്ക് സമ്പൂര്‍ണ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശേഖരിച്ച് നിയമസഭയില്‍ അറിയിക്കുകയാണ് ചെയതതെന്ന് മന്ത്രി പറഞ്ഞു. 

സോഫ്റ്റ് വെയറില്‍ ലഭിച്ച വിവരപ്രകാരമുള്ള കണക്കുകളാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സോഫ്റ്റ് വെയറിന് ലഭിച്ച വിവര പ്രകാരം കണക്കുകള്‍ ശരിയാണ്. ജാതിക്കോളം ഒഴിച്ചിട്ടുള്ള കുട്ടികളുടെ കണക്ക് സാങ്കേതികം മാത്രമാണ്. മതവും വിശ്വാസവുമായി കണക്കുകള്‍ക്ക് ബന്ധമില്ല. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.

ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാതിരുന്ന സംഭവം സര്‍ക്കാര്‍ അന്വേഷിക്കും. എസ്എസ്എല്‍സിക്ക് വിജയശതമാനം കുറഞ്ഞുപോകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാതിരുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT