ഫയല്‍ ചിത്രം 
Kerala

പാലിയേക്കരയിൽ പിരിച്ചത് 801.6 കോടി; ടോൾ അനധികൃതമെന്ന് ഹർജി; നോട്ടീസ് അയച്ച് ഹൈക്കോടതി

പാലിയേക്കരയിൽ പിരിച്ചത് 801.6 കോടി; ടോൾ അനധികൃതമെന്ന് ഹർജി; നോട്ടീസ് അയച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക്  നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ദേശീയപാത അതോറിറ്റി, ടോൾ പിരിവ് നടത്തുന്ന കമ്പനി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ദേശീയപാത നിർമാണത്തിനു ചെലവായ തുകയിൽ കൂടുതൽ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നത്. ജൂൺ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. 

വരവു ചെലവു കണക്കുകളുടെ വിവരാവകാശ രേഖകൾ ഉൾപ്പെടെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കരാർ പ്രകാരം, നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT