Kerala

പാൽ കവർ കുട്ടികൾ സ്കൂളിലെത്തിക്കും, പ്ലാസ്റ്റിക് വിലക്ക് നേരിടാനുറച്ച് മിൽമ 

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് സ്കൂളുകളുമായി കൈകോർക്കാൻ മിൽമ. ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്ന് മിൽമ ചെയർമാൻ പി എ ബാലൻ പറഞ്ഞു. 

വീടുകളിൽ വൃത്തിയാക്കിയ പാൽക്കവർ കുട്ടികൾ സ്കൂളിലെത്തിക്കും. അവ കുടുംബശ്രീ വഴി ക്ലീൻകേരള മിഷന് കൈമാറുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കവർ ശേഖരണം നടപ്പാക്കുന്നത്.  വീടുകളിൽനിന്ന് കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കവറുകൾ ശേഖരിക്കാൻ ക്ലീൻകേരള കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 

ദിവസവും മിൽമ പാൽ വഴി വീടുകളിലെത്തുന്ന 25 ലക്ഷത്തോളം കവറുകളുടെ സംസ്കരണത്തിനായി പ്രതിമാസം രണ്ടുകോടി രൂപയാണ് മിൽമയ്ക്ക് ചെലവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT