Kerala

പി കരുണാകരനെ സംഘടനയിലേക്ക് ആവശ്യമുണ്ട് ; സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ കോടിയേരി

കരുണാകരന്‍ മൂന്ന് തവണ എംപിയായിരുന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ എംപിമാരില്‍ കാസര്‍കോട് നിന്നുള്ള പി കരുണാകരന്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായിരുന്നു. എന്നാല്‍ കരുണാകരനെ ഒഴിവാക്കിയതിനെ കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു. 

കരുണാകരന്‍ മൂന്ന് തവണ എംപിയായിരുന്നിട്ടുണ്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല കരുണാകരനെ പാര്‍ട്ടി സംഘടനാ സംവിധാനത്തിലേക്ക് ആവശ്യമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

എങ്കില്‍ മൂന്നു തവണ എംപിയായ എ സമ്പത്തിനെ വീണ്ടും മല്‍സരിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. സമ്പത്തിന്റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്ഥമാണ്. മാത്രമല്ല, സമ്പത്ത് തുടര്‍ച്ചയായല്ല മൂന്നുതവണ എംപിയായതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT