Kerala

പി കെ ശശിക്ക് ക്ലീന്‍ ചിറ്റ്?; പാര്‍ട്ടി ജാഥാ ക്യാപ്റ്റനാക്കി, എ കെ ബാലനൊപ്പം പൊതുപരിപാടിയില്‍

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ നിസാര നടപടിയെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ നിസാര നടപടിയെന്ന് സൂചന. പാര്‍ട്ടിയുടെ പരിപാടികളില്‍ ശശി വീണ്ടും സജീവമാകുകയാണ്. 

നവംബര്‍ 21 ന് ഷൊര്‍ണ്ണൂര്‍ മണ്ഡല തലത്തില്‍ നടക്കുന്ന സി.പി.എം വിശദീകരണ പ്രചരണ ജാഥയുടെ ക്യാപ്ടന്‍ സ്ഥാനം ശശിയാണ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഒക്ടോബര്‍ 26ന് തച്ചമ്പാറയില്‍ അന്വേഷണ കമ്മീഷന്‍ അംഗമായ എ കെ  ബാലന്‍ ഉദ്ഘാടകനായ പരിപാടിയിലും ശശി പങ്കെടുക്കുന്നുണ്ട്. സിപിഐയില്‍ നിന്ന്് രാജിവെച്ച് വരുന്നവര്‍ക്കുളള സ്വീകരണപരിപാടിയുടെ പോസ്റ്ററിലാണ് ബാലനൊപ്പം ശശി പങ്കെടുക്കുന്ന ചിത്രമുളളത്.  ഇതോടെയാണ് പാര്‍ട്ടി ശശിക്കെതിരെ കര്‍ശന നടപടി എടുക്കില്ലെന്ന ധാരണ പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ ശക്തമായത്. 

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയോട് അന്വേഷണം കഴിയുന്നതുവരെ പൊതുപരിപാടികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സെപ്തംബര്‍ ആദ്യ വാരം സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിലും രണ്ടുതവണ പാലക്കാട് ജില്ലാ കമ്മിറ്റി യോഗങ്ങളിലും പി കെ ശശി പങ്കെടുത്തില്ല. എംഎല്‍എ എന്ന നിലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും മാറ്റിവെച്ചു. എന്നാല്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാവുകയാണ്.

ഇതേസമയം ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. പി.കെ ശശിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് പാര്‍ട്ടി തീരുമാനിച്ച സമയത്ത് നല്‍കുമെന്നാണ് അന്വേഷണ കമ്മിഷന്‍ അംഗം മന്ത്രി എ.കെ ബാലന്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT