പ്രതീകാത്മകചിത്രം 
Kerala

പിന്‍സീറ്റിലുണ്ടെന്ന് കരുതി രക്ഷിതാക്കള്‍ വണ്ടി വിട്ടു; രണ്ടരവയസുകാരി പാര്‍ക്കില്‍ ഒറ്റപ്പെട്ടു

കടല്‍ത്തീരത്തെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടരവയസുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കടല്‍ത്തീരത്തെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടരവയസുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍. ഇന്നലെ വൈകിട്ട് 6നാണ് തിരൂര്‍ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ പാര്‍ക്കില്‍ കൂടെ വന്നവരെ കാണാതെ കരയുന്ന പെണ്‍കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് ബീച്ച് മാനേജര്‍ സലാം താണിക്കാട് കുട്ടിയെ പാര്‍ക്കില്‍നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

ജീവനക്കാര്‍ ബീച്ചിലെ സന്ദര്‍ശകരോടെല്ലാം തിരക്കിയെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു വിവരം ലഭിച്ചില്ല. പിന്നീട് തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു. 

ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ മാതാവും ബന്ധുക്കളും വൈകിട്ട് ബീച്ചില്‍നിന്നു കാറില്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാതാവ് കുട്ടി പിന്നിലുണ്ടെന്നാണു കരുതിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT