Kerala

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബറിനെ ചോദ്യം ചെയ്തു: സ്‌കൂളിന് ഐഎസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു

'പീസ് സ്‌കൂളിന്റെ സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.  

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊച്ചിയിലെ 'പീസ് സ്‌കൂള്‍' ചെയര്‍മാന്‍ എംഎം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട്‌ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. 'പീസ് സ്‌കൂളിന്റെ സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.   സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിപ്രകാരമായിരുന്നു എംഎം അക്ബറിനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ തീവ്ര മത ചിന്തയും മത സ്പര്‍ധയും വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയിരുന്നു.

കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ കൊച്ചിയിലെ സ്‌കൂളുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

SCROLL FOR NEXT