Kerala

പൊലീസ് സ്റ്റേഷനുകളിലേക്ക് ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത; വാങ്ങിക്കൂട്ടിയത് രജിസ്‌ട്രേഷന്‍ കാലാവധി തീരാന്‍ പോവുന്ന വാഹനങ്ങളെന്ന് ആരോപണം 

ബിഎസ് 4 ഇനത്തില്‍പ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. മലിനീകരണതോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാന്‍ സാധിക്കാത്ത മോഡലാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. ബിഎസ് 4 ഇനത്തില്‍പ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. മലിനീകരണതോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാന്‍ സാധിക്കാത്ത മോഡലാണ് ഇത്. 

കമ്പനിയെ സഹായിക്കാനാണ് ബിഎസ് 4 ഇനത്തില്‍പ്പെട്ട ജീപ്പുകള്‍ വാങ്ങിയതെന്നാണ് ആരോപണം. ഫെബ്രുവരി ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്റ്റേഷനില്‍ രണ്ട് ജീപ്പുകള്‍ കൊണ്ടുവരുന്നത് മുന്‍നിര്‍ത്തിയാണ് ജീപ്പുകള്‍ വാങ്ങിയതെന്ന് പൊലീസ് പറയുന്നു. 

കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്‌റ്റേജ് 4 ജീപ്പുകളാണ് വാങ്ങിയിരിക്കുന്നത്. മാര്‍ച്ച് 31 വരെ മാത്രമേ ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഭാരത് 6 വാഹനങ്ങളാണ് ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യാനാവുക. 

കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കാനാണോ പൊലീസ് വന്‍തോതില്‍ ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിയത് എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചരലക്ഷമാണ് ബിഎസ് 4ന്റെ വില. ഇ ടെണ്ടര്‍ വഴിയാണ് കരാര്‍ ഒപ്പിട്ടതെന്നും, ബിഎസ് 6 വാഹനങ്ങള്‍ക്ക് വില കൂടുതലാണെന്നുമാണ് പൊലീസ് വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല'; സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട്

നാരങ്ങ വാങ്ങുമ്പോൾ കൂടുതൽ നീരുള്ളത് എങ്ങനെ കണ്ടെത്താം

'ചവറ് വാർത്തകള്‍ പങ്കുവെക്കും മുമ്പ് സൂക്ഷിക്കുക'; ദിലീപുമൊത്ത് സിനിമയൊരുങ്ങുന്നില്ലെന്ന് ചിദംബരം

മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു... കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ്

SCROLL FOR NEXT