Kerala

പൊലീസ് സ്റ്റേഷനുകൾ അക്രമിക്കാൻ നേതൃത്വം കൊടുത്തത് ടിപി സെൻകുമാർ; ആരോപണവുമായി ഡിവൈഎഫ്ഐ

ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ. കര്‍മ്മ സമിതിയുടെ നേതാവായ സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.  എൻഎസ്എസ് സ്ഥാപനങ്ങൾക്ക് എതിരെ ആക്രമം നടത്തിയ സംഘടനയാണ് ആർഎസ്എസെന്ന് മറക്കരുത്. നാട്ടിൽ നടക്കുന്ന സായുധ കലാപത്തിന് എൻഎസ്എസ് പിന്തുണ നല്‍കുകയാണെന്നും എൻഎസ്എസ് പ്രസ്താവന സുപ്രീം കോടതി വിധിക്കെതിരാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.

മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്‍റെ മറവിലുണ്ടായത് ആസൂത്രിതമായ ആക്രമണമാണ്. ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു. വർഗീയ സംഘർഷത്തിന് ആർഎസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത്. സമാനമായ സാഹചര്യമായിരുന്നു അടൂരിലുണ്ടായതെന്നും നേതാക്കൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT