Kerala

പ്രമുഖ നടിക്കൊപ്പം ഹോട്ടലില്‍ താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിഷാമിനെ വഴിവിട്ട് സഹായിച്ചു ; വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് കമ്മീഷണര്‍

തന്നെ ചതിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതനാണെന്നും ജേക്കബ് ജോബ് തുറന്നടിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിഷാമിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വഴിവിട്ട സഹായം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ചന്ദ്രബോസ് വധം നടക്കുമ്പോള്‍ തൃശൂര്‍ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രമുഖ നടിക്കൊപ്പം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍ താമസിച്ചിരുന്നു. അയാള്‍ കേസില്‍ ഇടനിലക്കാരനായി ഇടപെട്ടിരുന്നു. അവരെല്ലാം ഇപ്പോള്‍ സുരക്ഷിതരായി ഇരിക്കുകയാണെന്നും ജേക്കബ് ജോബ് പറഞ്ഞു. 

കേരള പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളും പൊലീസും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ് ജോബ്. ചന്ദ്രബോസ് വധക്കേസിന്റെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും മൂന്നുവര്‍ഷം പീഡനം അനുഭവിച്ചെന്നും ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ ജേക്കബ് ജോബ് പറഞ്ഞു. 

ജീവിതത്തില്‍ ആദ്യമായി ഡിപ്പാര്‍ട്ട്‌മെന്റ് കൈവിട്ടു. കുടുംബം ആത്മഹത്യയുടെ വക്കില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കേസില്‍ നിഷാമിനെതിരെ കാപ്പ ചുമത്തിയത് താനാണ്. താന്‍ നിഷാമിനെ സഹായിച്ചിട്ടില്ല. തനിക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് വന്നത്. നിഷാം പൊലീസിനൊപ്പം ആഡംബര കാറില്‍ ഫോണ്‍ അടക്കം എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും എല്ലാവരും മൗനം പാലിച്ചു. തന്നെ ചതിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതനാണെന്നും ജേക്കബ് ജോബ് തുറന്നടിച്ചു. ഈ മാസം 31 ന് ജേക്കബ് ജോബ് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലേക്ക്, നാളെയെത്തും

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

SCROLL FOR NEXT