Kerala

പ്രളയകാലത്ത് കാറില്‍ അപ്രതീക്ഷിത അതിഥി ; നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയത് വമ്പന്‍ പെരുമ്പാമ്പ്

കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  പ്രളയകാലത്ത് വിളിക്കാതെ കാറില്‍ വന്നുകയറിയ അതിഥിയെ കണ്ട് വീ്ട്ടുകാര്‍ ഞെട്ടി. പത്തടി നീളമുള്ള വമ്പന്‍ പെരുമ്പാമ്പാണ് അപ്രതീക്ഷിത അതിഥിയായി എത്തിയത്.  കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അബ്ദുല്‍സലാമിന്റെ വീട്ടുമുറ്റത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് സലാമിന്റെ വീട്. മഴ മാറിയതോടെ രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല.

തുടര്‍ന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാന്‍ ആളുകള്‍ കൂട്ടത്തോടെ സലാമിന്റെ വീട്ടിലേക്കെത്തി. വിവരം അറിഞ്ഞ് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം എ ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

പത്തടി നീളവുമുള്ള പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. ഇരുപതുദിവസത്തോളം വനശ്രീയില്‍ പാര്‍പ്പിക്കുന്ന പെരുമ്പാമ്പിനെ പിന്നീട് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്ന് ഹിജിത്ത് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT