Kerala

ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ കൊല്ലുകയാണെങ്കില്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രി കെടി ജലീല്‍

നടുറോഡിലിട്ട് പേപ്പട്ടിയെ പോലെ കൊല്ലുന്നതുപോലെയാകരുത് -  മൊബൈല്‍ ഫോണ്‍ വഴി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ചുകൊല്ലണമെന്ന് മന്ത്രി കെടി ജലീല്‍. നടുറോഡിലിട്ട് പേപ്പട്ടിയെ പോലെ കൊല്ലുന്നതുപോലെയാകരുത്. മൊബൈല്‍ ഫോണ്‍ വഴി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസവും അത്തരമൊരു ദയനീയ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതായും മന്ത്രി പറഞ്ഞു.

ഇകെ ഇമ്പിച്ചിബാബ ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഗഡു വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പശുവിന്റെ പേരില്‍ കൊലപാതകം നിര്‍ത്തണമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഒരാള്‍ക്കൂടി രാജ്യത്ത് കൊല്ലപ്പെട്ടത്. ബീഫിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ടവരുടെ എണ്ണം 28 ആയി. കേരളത്തില്‍ ഈ ആവസ്ഥയില്ലെന്നും സര്‍ക്കാരിന്റെ നിലപാടാണ് അതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തവനെ പിടികൂടിയില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. തകര്‍ക്കപ്പെടുന്ന ആരാധാനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംഘടനകള്‍ക്ക് അതീതമായ യോജിപ്പുണ്ടാകണമെന്നും ജലീല്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT