Kerala

ഭക്തര്‍ എത്തിത്തുടങ്ങി, മാസപൂജയ്ക്കായി നട നാളെ തുറക്കും; ശബരിമലയില്‍ അതീവ സുരക്ഷ

മാസപൂജയ്ക്കായി ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഏതാനും ഹിന്ദു സംഘടനകള്‍  ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. അതേസമയം മാസപൂജ സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്താനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

മാസപൂജയ്ക്കായി ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 

സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തുള്ള സംഘടനകള്‍ നിലയ്ക്കലില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കടത്തിവിടില്ലെന്ന് ചില സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നേരത്തെ പൊലീസ് തീരുമാനിച്ചിരുന്നു.

സുപ്രിം കോടതി വിധി അനുസരിച്ച് സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷ കൊടുത്തേ മതിയാവൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

വനിതാ ഉദ്യോഗസ്ഥരെ മുന്‍ വര്‍ഷങ്ങളിലേതു പോലെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പമ്പയ്ക്ക് അപ്പുറത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT