Kerala

ഭര്‍ത്താവും ഏകമകനും വാഹനാപകടത്തില്‍ മരിച്ചു; വിധിക്ക് മുന്നിലും അമ്മയുടെ വലിയ മനസിന് നന്ദി; അമല്‍ ജീവിക്കും ആ നാലുപേരില്‍

ര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ വലിയ മനസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഭര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ വലിയ മനസ്. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ കാരുണ്യത്തിന് മുന്നില്‍ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത് അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍. 

അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസിലെ ജോലിയില്‍ നിന്നു വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ, മകനും അച്ഛനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതാണ് വിജയശ്രീയുടെ ജീവിതത്തെ ഉലച്ചത്. ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് രാജന്‍പിളള തത്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍.

തുടര്‍ന്ന് മൃതസഞ്ജീവനി പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ സമ്മതം മൂളുകയായിരുന്നു. അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി