Kerala

മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചു നല്‍കണമെന്ന് ഒ രാജഗോപാല്‍ ; രാജഗോപാലിനെ അഭിനന്ദിച്ച് സ്പീക്കര്‍ ; പരിഗണിക്കാമെന്ന് മന്ത്രി

മകരവിളക്കിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതാണ് രാജഗോപാലിന്റെ നടപടിയെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചുനല്‍കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിലാണ് ബിജെപി എംഎല്‍എയായ രാജഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചത്. 

മകരവിളക്ക് തെളിയിക്കുന്നതാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി എങ്ങും വ്യക്തമാക്കിയിട്ടില്ല. ഇത്രകാലം ഈ രഹസ്യം നമ്മള്‍ സൂക്ഷിക്കുകയായിരുന്നു. ഈ രഹസ്യം പുറത്താക്കുകയാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഇതിനെ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചു. 

മകരവിളക്ക് തെളിയിക്കുന്നതാണെന്ന് തുറന്നുപറഞ്ഞ രാജഗോപാലിനെ സ്പീക്കര്‍ അഭിനന്ദിച്ചു. രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കല്‍ ചരിത്രപരമായ നാഴികക്കല്ലെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു. മകരവിളക്കിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതാണ് രാജഗോപാലിന്റെ നടപടിയെന്നും സ്പീക്കര്‍ പറഞ്ഞു. 

മകരവിളക്ക് തെളിയിക്കുന്ന സമയത്ത് മലയരയ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നൂറ്റാണ്ടുകളായി അവിടെ ഗോത്രവിഭാഗങ്ങള്‍ ഇത്തരം ആചാരങ്ങള്‍ നടത്തിയിരുന്നതായും പൂജ നടത്തിയിരുന്നതായും തെളിവുണ്ട്. ഈ തെളിവുകള്‍ പരിശോധിച്ച് മലയരയ വിഭാഗത്തിന് മകരവിളക്ക് തെളിയിക്കുന്ന സമയത്ത് പ്രാതിനിധ്യം ഉറപ്പാക്കുന്നത് പരിഗണിക്കും എന്ന് മന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT