Kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു

സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു. 

ജൂലൈ 29നായിരുന്നു സൈബര്‍ സെല്ലിന് മുന്‍പാകെ സെന്‍കുമാര്‍ ഹാജരായത്. തുടര്‍ന്ന് മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. കേസില്‍ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചത്. സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുന്‍ പൊലീസ് മേധായിയായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത്. 

അതിനിടെ സെന്‍കുമാറുമായുള്ള അഭിമുഖവുമായി ബന്ധപ്പെട്ട് വാരിക നല്‍കിയ ഫോണും, സംഭാഷണം പകര്‍ത്തിയ സിഡിയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേരും മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് എന്നായിരുന്നു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തില്‍ ലൗജിഹാദ് നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും, സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT