Kerala

മലപ്പുറത്ത് സാമൂഹ്യവ്യാപനം?; വിശദ പഠനത്തിന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് രണ്ടുദിവസംകൊണ്ട് 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രോഗത്തിന്റെ ഉറവിടമറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് സാമൂഹ്യവ്യാപന പഠനം നടത്താന്‍ തീരുമാനം. 1,500പേരുടെ സാമ്പിള്‍ ശേഖരിച്ച് ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. പ്രതിരോധ മേല്‍നോട്ടത്തിന് രണ്ട് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തി.

മലപ്പുറത്ത് രണ്ടുദിവസംകൊണ്ട് 16 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. 224പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞദിവസം അഞ്ച് ആശുപത്രി ജീവനക്കാര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാളിലെ ആശുപത്രിയിലെ ഡോക്ടര്‍ക്കും നഴ്‌സിനും സമീപപ്രദേശമായ ശുകപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍ക്കും 2 നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ശുകപുരത്തെ ആശുപത്രി അടച്ചു. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭയില്‍ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം