Kerala

മഴ കനത്തു ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

വിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നു. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാലുദിവസത്തേക്ക് അടച്ചു. ശനിയാഴ്ച ഉച്ചവരെയാണ് പ്രവർത്തനം പൂർണമായും നിർത്തിവെച്ചത്. വിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നതിനെ തുടർന്ന് ആദ്യം രാവിലെ ഏഴുവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. പിന്നീട് രാവിലെ ആറുമണിക്ക് ചേർന്ന ഉന്നതതലയോ​ഗം പ്രവർത്തനം ഉച്ചവരെ നിർത്തിവെക്കാൻ തീരുമാനിച്ചു. 

എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വെള്ളക്കെട്ട് രൂക്ഷമായി. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു. വൻ അടിയൊഴുക്കാണ് തോട്ടിൽ ഉള്ളത്. സമീപത്തെ വീടുകളെല്ലാം വെള്ളം കയറി.

ഇതേത്തുടർന്ന് രാവിലെ 10 ന് ചേർന്ന അവലോകനയോ​ഗം വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനങ്ങളെല്ലാം ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും വഴി തിരിച്ചു വിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

SCROLL FOR NEXT