Kerala

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; യാക്കോബായ വൈദികരടക്കമുള്ളവർ അറസ്റ്റിൽ

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; യാക്കോബായ വൈദികരടക്കമുള്ളവർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർതോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ​ഗെയ്റ്റ് പൊളിച്ച് അകത്തേക്ക് കടന്നു. ​ഗെയ്റ്റ് മുറിച്ചു മാറ്റിയാണ് പൊലീസ് പള്ളിക്കുള്ളിൽ കയറിയത്. ഉപവാസ പ്രാർഥനായ‍ജ്ഞം നടത്തിയ യാക്കോബായ വൈദികരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. വൈദികർക്കും വിശ്വാസികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പുലർച്ചെ അഞ്ച് മണിയോടെയാണ്p പൊലീസ് നടപടി തുടങ്ങിയത്. പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നു.

ചർച്ച നടക്കുന്നതിനിടെയാണ് പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നു.

മുൻനിരയിൽ മെത്രാപ്പോലീത്തമാർ പ്രതിഷേധത്തിന് നേതൃത്വം നൽകി ജോസഫ് മാർ ഗ്രിഗോറിയോസ്. ഹൃദ്രോഗിയായ മാർ പോളികാർപോസിനെ മർദിച്ചതായും ഐസക് മാർ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്നും ആരോപണമുയർന്നു. ഹൈക്കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. ഇതുപോലും അനുവദിക്കാതെയാണ് പൊലീസ് കടന്നുകയറിയതെന്നും ആരോപണമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT