Kerala

മൂന്നുചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണം ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും സംശയം ഉന്നയിച്ച് ദിലീപ് 

പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാനോ എതിര്‍പ്പ് അറിയിക്കാനോ പ്രോസിക്യൂഷന് അവസരവും ലഭിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും സംശയം ഉന്നയിച്ച് പ്രതി ദിലീപ്. മൂന്നുചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന നടന്റെ ഹര്‍ജി പ്രത്യേക കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാനും ഉത്തരവിട്ടു. കോടതിയില്‍ വിചാരണ തുടങ്ങും മുമ്പു തന്നെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ച് ദിലീപ് കീഴ്‌ക്കോടതികളെ സമീപിച്ചിരുന്നു. 

ഒടുവില്‍ ദിലീപ് സുപ്രീംകോടതിയിലും ഇക്കാര്യം ഉന്നയിച്ച് ഹര്‍ജി നല്‍കി. തുടര്‍ന്ന് എല്ലാ ചോദ്യങ്ങളും ഒരുമിച്ച് നല്‍കാനും ഇതിന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് മറുപടി നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ലാബ് ഏതാണ്ട് 40 ഓളം ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. 

പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചതിന് ശേഷം കഴിഞ്ഞദിവസമാണ് ദിലീപ് വീണ്ടും ചില ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി അസാധാരണ നീക്കവുമായി രംഗത്തുവന്നത്. ഈ ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെ പ്രതിഭാഗത്തിന്റെ ഹര്‍ജി അംഗീകരിക്കുകയായിരുന്നു. 

സാധാരണഗതിയില്‍ പ്രതിഭാഗം ഹര്‍ജി നല്‍കിയാല്‍ പ്രോസിക്യൂഷന് നോട്ടീസ് നല്‍കുകയാണ് പതിവ്.  എന്നാല്‍ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് കേട്ടത്. പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാനോ എതിര്‍പ്പ് അറിയിക്കാനോ പ്രോസിക്യൂഷന് അവസരവും ലഭിച്ചില്ല. പ്രോസിക്യൂഷന്റെ വാദവും കേട്ടില്ല. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി ഫൊറന്‍സിക് ലാബിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗം ഹര്‍ജിയില്‍ കോടതി ചട്ടം ലംഘിച്ചെന്നും തങ്ങളുടെ നിലപാട് ആരാഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT