Kerala

'മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?' ; ആശുപത്രിയില്‍ കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്‍

മൂസയോട് അവന്‍ തന്റെ ആഗ്രഹം പറഞ്ഞു: 'വലുതായാല്‍ ഒരു എം80 വണ്ടി വാങ്ങണം.'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നടന്‍ വിനോദ് കോവൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള്‍ മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്‍വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ കോളജിലെ 24ാം വാര്‍ഡിലാണ് ബാലന്‍.

ആശുപത്രിക്കിടക്കയില്‍ വെച്ചും എം80 മൂസയെ കാണണമെന്ന ആഗ്രഹം റഹ്മത്തുല്ല അറിയിച്ചിരുന്നു. റഹ്മത്തുല്ലയുടെ തൊട്ടടുത്ത കട്ടിലില്‍ കിടക്കുന്നവര്‍ വിനോദ് കോവൂരിന്റെ നാട്ടുകാരാണ്. ഇവരാണ് ആരാധകന്റെ ആഗ്രഹം നടനെ അറിയിച്ചത്. തുടര്‍ന്ന് എറണാകുളത്തെ ഷൂട്ടിങ് സ്ഥലത്തുനിന്ന് വിനോദ് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. 

മിഠായിയുമായി തന്നെ കാണാനെത്തിയ പ്രിയകഥാപാത്രത്തെ കണ്ടപ്പോള്‍ റഹ്മത്തുല്ല ആദ്യം നാണിച്ചു. പിന്നീട് ഏറെ വിശേഷങ്ങളും പങ്കുവച്ചു. മൂസയോട് അവന്‍ തന്റെ ആഗ്രഹം പറഞ്ഞു: 'വലുതായാല്‍ ഒരു എം80 വണ്ടി വാങ്ങണം.' പോവാന്‍ നേരം താരത്തോട് ഒരു ചോദ്യവും ആരാധകന്‍ ചോദിച്ചു... 'മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?' പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു സമീപം താമസിക്കുന്ന അബ്ദുല്‍റസാഖിന്റെയും ഷഹബാനത്തിന്റെയും മകനാണ് മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകാരന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT