Kerala

രാഷ്ട്രീയ സംഘര്‍ഷത്തിന് അയവില്ല; ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

സിഐടിയു,ഡിവൈഎഫ്‌ഐ ജില്ലാ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ആര്‍എസ്എസ് കാര്യലയത്തിലേക്ക് പെട്രോള്‍ ബോംബെറിയുകയും ചെയതു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന ആര്‍എസ്എസ്-സിപിഎം രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആര്‍എസ്എസ്,ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ചാണ് ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ഒ.രാജഗോപാല്‍ എംഎല്‍എ,ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 

ഇന്നലെ മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ സ്ഥിതി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താമെന്നും അതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടേയും അക്രമങ്ങള്‍ നടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളജ്, ഫൈന്‍ ആര്‍ട്‌സ് കോളജ് പരിസരങ്ങളില്‍ കല്ലേറുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നേതാക്കള്‍ ആരോപിച്ചു. കോട്ടയത്ത് സിഐടിയു,ഡിവൈഎഫ്‌ഐ ജില്ലാ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ആര്‍എസ്എസ് കാര്യലയത്തിലേക്ക് പെട്രോള്‍ ബോംബെറിയുകയും ചെയതു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT