Kerala

റേഡിയോ ജോക്കി വധം: സൂത്രധാരന്‍ അലിഭായ് വിദേശത്തേയ്ക്ക് കടന്നു; അന്വേഷണം വിദേശ വ്യവസായിലേക്ക് 

കായംകുളംകാരനായ അലിബായ് നേപ്പാളിലെ കഠ്മണ്ഡുവഴി ഖത്തറിലേക്ക് കടന്നതായാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിന്റെ കൊാലപാതകത്തില്‍ മുഖ്യസൂത്രധാരന്‍ അലിബായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കായംകുളംകാരനായ അലിബായ് നേപ്പാളിലെ കഠ്മണ്ഡുവഴി ഖത്തറിലേക്ക് കടന്നതായാണ് വിവരം. കൊലപാതകം നടത്താന്‍ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് വന്നും പോകുകയും ചെയ്തത് സുരക്ഷ പാളിച്ചയായാണ് വിലയിരുത്തുന്നത്. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. 

അതേസമയം രാജേഷ് വധക്കേസില്‍ അന്വേഷണം വിദേശത്തെ വ്യവസായിലേക്ക് നീങ്ങുന്നതായാണ് സൂചന. ക്വട്ടേഷന്‍ നല്‍കിയതെന്ന് കരുതുന്ന ഖത്തറിലെ വ്യവസായിയെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായാണ് വിവരം. രാജേഷുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവുമായി അടുപ്പം പുലര്‍ത്തിയിരുന്നവരാണ് ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെന്ന് പൊലീസ് കണ്ടെത്തി. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്.

കായംകുളം സ്വദേശികളായ അപ്പുണ്ണിയുടെയും അലിഭായിയുടെയും നേതൃത്വത്തിലെ നാലംഗ ക്വട്ടേഷന്‍ സംഘമാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്ന സമയത്ത് രാജേഷുമായി ഫോണില്‍ സംസാരിച്ചിരുന്ന ദോഹയിലെ സ്ത്രീയുടെ ഭര്‍ത്താവുമായി അടുപ്പമുളളവരാണ് ഇവര്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലയെന്നും പൊലീസ് വിലയിരുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി