പൊതുസമ്മേളനം എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു 
Kerala

റോഡിന്റെ രണ്ടുവശത്തുമായി അണിനിരന്നത് നൂറുകണക്കിന് എല്‍ദോമാരും ബേസില്‍മാരും; കോതമംഗലം പള്ളിയില്‍ വിലാപ മതില്‍

പള്ളിയും മുത്തപ്പന്റെ കബറും പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആയിരക്കണക്കിന് എല്‍ദോ- ബേസില്‍മാര്‍ ചേര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ വിലാപ മതില്‍ തീര്‍ത്തു.

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: പള്ളിയും മുത്തപ്പന്റെ കബറും പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആയിരക്കണക്കിന് എല്‍ദോ- ബേസില്‍മാര്‍ ചേര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ വിലാപ മതില്‍ തീര്‍ത്തു. ഇവരെല്ലാം ചെറിയ പള്ളിയില്‍ മാമോദീസ മുങ്ങി എല്‍ദോയെന്നോ ബേസില്‍ എന്നോ പേര് സ്വീകരിച്ചവരാണ്. 

രണ്ടുവയസ്സുമുതല്‍ 90വയസ്സുവരെയുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ടായിരം വര്‍ഷം മുമ്പ് ബാബിലോണ്‍-റോമന്‍ സൈന്യം ജറുസലേം ദേവാലയം തകര്‍ത്ത് ജനതയെ പുറത്താക്കിയപ്പോള്‍ ദേവാലയം പുതുക്കാനായി അസ്ഥിവാരം പണിത് വിലാപ മതിലുണ്ടാക്കി പ്രാര്‍ത്ഥിച്ചതിന്റെ സ്മരണയിലാണ് ചെറിയ പള്ളിയില്‍ ഇവര്‍ സമരം നടത്തിയത്. 

പരിശുദ്ധ ബാവയുടെ കബറിടത്തില്‍ മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മാര്‍ യൂലിയോസിന്റെ പ്രാര്‍ത്ഥനയോടെ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. പള്ളിക്ക് മുന്നിലെ കല്‍ക്കുരിശില്‍ല്‍ നിന്ന് ദീപം തെളിയിച്ചാണ് വിലാപ മതില്‍ തുടങ്ങിയത്. മാര്‍ ബേസില്‍ സ്‌കൂള്‍ വരെ വിലാപ മതില്‍ നീണ്ടു. എല്‍ദോമാരില്‍ ഒരാളായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT