Kerala

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെടാം; പിഴത്തുകയില്‍ വന്‍വര്‍ധന ഇന്നുമുതല്‍

മദ്യപിച്ചുളള ഡ്രൈവിങ്ങിന്  10,000 രൂപ പിഴയും ആറുമാസത്തെ തടവും ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമഭേദഗതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതിപ്രകാരം ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പിഴത്തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുന്നതോടെയാണ് ഇത് പൂര്‍ണമായി നിലവില്‍ വരുക. വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

മദ്യപിച്ചുളള ഡ്രൈവിങ്ങിന്  10,000 രൂപ പിഴയും ആറുമാസത്തെ തടവും ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമഭേദഗതി.ഹെല്‍മറ്റ് / സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1000, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ 5000, മത്സരയോട്ടം 5000, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 10,000 എന്നിങ്ങനെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുളള പിഴത്തുക. 

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും അപകടകരമായ ഡ്രൈവിങ്ങിന് 1000 മുതല്‍ 5000 രൂപയും വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍ 5000 മുതല്‍ 10000 രൂപ വരെയും പിഴ ചുമത്താന്‍ നിയമഭേദഗതി അനുവദിക്കുന്നു. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും അധികൃതരെ നിയമം അനുവദിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ മാതാപിതാക്കള്‍/ രക്ഷിതാക്കള്‍/ വാഹന ഉടമ എന്നിവര്‍ക്ക് 25000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷയായി ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. ആംബുലന്‍സ് ഉള്‍പ്പെടെയുളള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 1000 രൂപ പിഴ ചുമത്താനും നിയമഭേദഗതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT