Kerala

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി, സര്‍ക്കാര്‍ നയം നടപ്പാക്കുമെന്ന് ബെഹ്‌റ

വിവാദങ്ങള്‍ അലട്ടുന്നില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക് നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാന്‍ മ്ന്ത്രിസഭ തീരുമാനിച്ചു. ടിപി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുന്നത്. ജൂണ്‍ 30 നാണ് സെന്‍കുമാര്‍ വിരമിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സീനിയോറിറ്റി എങ്കിലും അത് മറികടന്നാണ് ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജേക്കബ് തോമസും ബെഹ്‌റയും ഉള്‍പ്പെടെ നാലു പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി മന്ത്രിസഭയ്ക്കു സമര്‍പ്പിച്ചിരുന്നത്. ഇതില്‍നിന്ന് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഇരിക്കെ ഉയര്‍ന്ന വിവാദങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയായെന്നാണ് സൂചനകള്‍.

നേരത്തെത പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റയുടെ പ്രവര്‍ത്തന ശൈലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ശൈലിയില്‍ മാറ്റം വരുത്തി എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുമെന്ന് ബെഹ്‌റ പ്രതികരിച്ചു. കേരള പൊലീസിന്റെ മുഖം മാറ്റിയെടുക്കുക എന്നതിനാണ് പ്രാമുഖ്യം. ആ രീതിയില#് മുന്നോട്ടുപോവുമെന്ന് ബെഹ്‌റ പറ#്ഞു. വിവാദങ്ങള്‍ അലട്ടുന്നില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

'ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല': ജി സുധാകരന്‍

SCROLL FOR NEXT