Kerala

ലോക്ക്ഡൗണ്‍ ലംഘിച്ചു, പൊലിസിനെ കയ്യേറ്റം ചെയ്തു; യുവാവ്‌ 21 ദിവസം വീട്ടുതടങ്കലില്‍

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോഴിക്കോട് ജയിലില്‍ ഇപ്പോള്‍ പ്രവേശനം ഇല്ലാത്തതിനാല്‍ 21 ദിവസം വീട്ടില്‍ പുറത്തിറങ്ങാതെ കഴിയണമെന്ന വ്യവസ്ഥയില്‍ ജാമ്യം നല്‍കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചു വാഹനം ഓടിച്ചതു തടഞ്ഞ പൊലീസിനെ ആക്രമിച്ച യുവാവിനു 21 ദിവസത്തെ വീട്ടുതടങ്കല്‍ വ്യവസ്ഥയില്‍ ജാമ്യം. പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡ് സ്വദേശി സഞ്ജു റഷീദിനാണു കോടതി 21 ദിവസത്തെ വീട്ടുതടങ്കല്‍ ജാമ്യ വ്യവസ്ഥ വച്ചത്.

പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡില്‍ വച്ചാണു സഞ്ജു റഷീദ് പൊലീസിനെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പല തവണ പള്ളിക്കണ്ടി ക്രോസ് റോഡ് വഴി ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. പലപ്പോഴും പൊലീസ് കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകും. പൊലീസ് വാഹനനമ്പര്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ സഞ്ജു റഷീദ് അതേ സ്‌കൂട്ടറില്‍ എത്തി. പൊലീസ് തടഞ്ഞു കോവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചു പറഞ്ഞു കൊടുത്തു. യുവാവ് അതൊന്നും ശ്രദ്ധിക്കാതെ നിന്നു.

എന്തിനാണു ഒരു ദിവസം പല തവണ സ്‌കൂട്ടറില്‍ പുറത്തിറങ്ങുന്നതെന്നു ചോദിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്നു തര്‍ക്കിച്ചു. തുടര്‍ന്നു സംഭവം വിഡിയോ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസുദ്യോഗസ്ഥനു നേരെ യുവാവ് തിരിഞ്ഞു. അദ്ദേഹത്തിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിബന്ധന ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോഴിക്കോട് ജയിലില്‍ ഇപ്പോള്‍ പ്രവേശനം ഇല്ലാത്തതിനാല്‍ 21 ദിവസം വീട്ടില്‍ പുറത്തിറങ്ങാതെ കഴിയണമെന്ന വ്യവസ്ഥയില്‍ ജാമ്യം നല്‍കി. വ്യവസ്ഥ ലംഘിച്ചാല്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT